തിരുവനന്തപുരം: ശ്രീപദ്മനാഭ ക്ഷേത്രത്തിൽ നടക്കുന്ന 38ാമത് അഖില ഭാരത ഭാഗവത മഹാസത്ര മണ്ഡപത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണന്റെ തങ്ക വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് മുതൽ ജില്ലയിൽ പര്യടനം ആരംഭിക്കും.ഇന്ന് രാവിലെ 6ന് ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന യാത്ര ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (രാവിലെ 7), പള്ളിപ്പുറം കാർത്തിക ക്ഷേത്രം, തോന്നൽ ദേവി ക്ഷേത്രം (8.45),കണിയാപുരം മഹാവിഷ്ണുക്ഷേത്രം(9.15), കഴക്കൂട്ടം മഹാശിവക്ഷേത്രം (9.45), കാര്യവട്ടം ധർമ്മശാസ്ത്ര ക്ഷേത്രം (10.15), പുലിയൂർക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (11),കുളത്തൂർ കോലത്തുകര മഹാദേവ ക്ഷേത്രം(11.30), വെൺപാലവട്ടം ദേവി ക്ഷേത്രം (12), ആനയറ ദേവി ക്ഷേത്രം (വൈകിട്ട് 5.30),കരിയ്ക്കകം ദേവി ക്ഷേത്രം (7). തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ വിവിധക്ഷേത്രങ്ങളിൽ പര്യടനം നടത്തുന്ന രഥ ഘോഷയാത്ര 13ന് കോട്ടയ്ക്കകത്തെ ശ്രീവൈകുണ്ഠത്ത് ഗുരുവായൂർ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പ്രതിഷ്ഠിക്കും.
പ്രാരംഭ ശിബിരം 9ന്
മഹാസത്രത്തിന്റെ ഭാഗമായുള്ള പ്രാംഭ ശിബിരം 9ന് രാവിലെ 10ന് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ നടക്കും. പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവ, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ, ആർ.രാമചന്ദ്രൻ നായർ, ഡോ.ജി.രാജ്മോഹൻ, ആർ.അജിത് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |