ഇരിട്ടി: കടുവാ ഭീതിയിലായ വിളമനയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഇന്നു രാവിലെ മുതൽ വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ മേഖലയിൽ വ്യാപക തിരച്ചിൽ നടത്തുമെന്ന് സ്ഥലത്തെത്തിയ കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക്ക് ജനങ്ങൾക്ക് ഉറപ്പ് നൽകി. കഴിഞ്ഞ ദിവസം കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.
നാട്ടുകാർ ഭീതിയിലാതിന് പിന്നാലെ ഡി.എഫ്.ഒ ഇന്നലെ വൈകുന്നേരത്തോടെ വിളമനയിൽ എത്തി പഞ്ചായത്ത് അധികൃതരുമായും ജനങ്ങളുമായും ചർച്ച നടത്തി. വനംവകുപ്പ് ജനങ്ങൾക്ക് നൽകിയ ഉറപ്പുകളും വാഗ്ദാനങ്ങളും നടപ്പാക്കിയില്ലെന്ന് വിളമന സെന്റ് ജൂഡ് പള്ളി ഹാളിൽ ചേർന്ന നാട്ടുകാരുടെ യോഗത്തിൽ കടുത്ത വിമർശനമുയർന്നു. നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന ഉറപ്പും നാല് വാഹനങ്ങളിൽ രാത്രി പട്രോളിംഗ് നടത്തുമെന്ന തീരുമാനവും വനംവകുപ്പ് നടപ്പാക്കിയില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി.പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, എം.എസ്. അമർജിത്ത്, ബിജു കോങ്ങാടൻ, ഫാ. ഏലിയാസ്,കെ. ബാലകൃഷ്ണൻ, അനിൽ എം. കൃഷ്ണൻ, കെ.ആർ. റെജിമോൻ, വനം റേഞ്ചർമാരായ പി. രതീശൻ, സുധീർ നരോത്ത് എന്നിവർ സംസാരിച്ചു.
ഉളിക്കൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ കാമറകൾ സ്ഥാപിക്കുമെന്നും, ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കും- വനം- വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |