പെരിന്തൽമണ്ണ: ടൗണിലേക്ക് സാധനങ്ങൾ വാങ്ങാനെത്തിയ വിദ്യാർത്ഥിയെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 36 വർഷം കഠിനതടവും 83,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കരുവാരക്കുണ്ട് പുൽവെട്ട നെടുമ്പ ഷാഹുൽ ഹമീദിനെയാണ് (38) പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ.പി. അനിൽകുമാർ ശിക്ഷിച്ചത്.
2018ൽ പാണ്ടിക്കാട് പൊലീസാണ് കേസെടുത്തത്. അങ്ങാടിയിൽ സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനെത്തിയ വിദ്യാർത്ഥിയെ തിരികെ പോകാൻ സഹായം വാഗ്ദാനം നൽകി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി പ്രതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി.
ഇതിന് ശേഷം കുട്ടിയെ നിരന്തരം പിൻതുടർന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് നിർബന്ധിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രണ്ടു വകുപ്പുകൾ പ്രകാരം 14 വർഷവും പോക്സോ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 22 വർഷവുമായാണ് ആകെ 36 വർഷത്തെ ശിക്ഷ. നഷ്ടപരിഹാരത്തുക കുട്ടിക്ക് ലഭ്യമാക്കാൻ ലീഗൽ സർവീസസ് കമ്മിറ്റിക്കും നിർദ്ദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |