കായംകുളം : കായംകുളത്ത് അയൽക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മൂന്ന് സ്തീകളെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ഉല്ലാസ്, ശ്രീജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മുഖ്യ പ്രതി ബിജു ഉൾപ്പെടെ രണ്ട് പേർ ഒളിവിലാണ്. വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കീരിക്കാട് തെക്ക് മൂലേശ്ശേരിൽ ക്ഷേത്രത്തിന് സമീപം ബിനോയ് ഭവനത്തിൽ മിനി,അമ്പലശ്ശേരിൽ സ്മിത,നീതു എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഏതാനും ദിവസം മുൻപ് മാങ്ങ പറിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ കായംകളം പൊലിസ് ഇടപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും തർക്കവും ആക്രമണവുണ്ടായത്. അയൽ വാസിയായ ബിജുവിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് അക്രമിച്ചതെന്ന് വെട്ടേറ്റവർ മൊഴി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |