കൊച്ചി: ഇലക്ട്രോണിക് ഉപകരണം വാങ്ങിയപ്പോൾ മുതൽ തകരാറിലാവുകയും പിന്നീട് ഉപയോഗശൂന്യമാവുകയും ചെയ്താൽ അത് നിർമ്മാണവൈകല്യമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി വ്യക്തമാക്കി.തുടർച്ചയായി തകരാറിലായ ലാപ്ടോപ്പ് മാറ്റി പുതിയത് നൽകുകയോ ഉപഭോക്താവിന് പലിശസഹിതം വില തിരിച്ചുനൽകുകയോ ചെയ്യണമെന്ന് എതിർകക്ഷികളോട് കോടതി നിർദ്ദേശിച്ചു. 5000രൂപ നഷ്ടപരിഹാരവും 3000രൂപ കോടതി ചെലവും ഒരു മാസത്തിനകം നല്കണം.ഡി.ബി.ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ,ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ കോടതിയാണ് ഉത്തരവിട്ടത്.
നെട്ടൂർ സ്വദേശിയായ ദിലീപ് ബി.മേനോൻ എച്ച്.പി ഇന്ത്യയ്‌ക്കെതിരെ നല്കിയ പരാതിയിലാണ് വിധി. 32,823 രൂപയ്ക്കാണ് ലാപ്‌ടോപ് വാങ്ങിയത്.അന്നു മുതൽ തകരാർ കണ്ടതോടെ കമ്പനിയെ പലതവണ സമീപിച്ചെങ്കിലും പരിഹരിക്കപ്പെട്ടില്ല. ലാപ് ടോപ്പിലുണ്ടായിരുന്ന ഡാറ്റയും നഷ്ടപ്പെട്ടു.വാറന്റി കാലയളവിനുള്ളിൽ തകരാറിലാകുകയും തുടർച്ചയായി റിപ്പയറിംഗ് വേണ്ടി വരികയും ചെയ്തതോടെ വിദഗ്ദ്ധ പരിശോധനയില്ലാതെ ലാപ്ടോപ്പിന് നിർമ്മാണവൈകല്യമുണ്ടെന്ന് അനുമാനിക്കാമെന്ന് കോടതി വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |