ആലപ്പുഴ : ജീവനക്കാർക്ക് ജനന തീയതി സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ സർവീസിലുള്ള സമയത്ത് തന്നെ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ആശ്രിത നിയമനം വഴി ജല അതോറിട്ടിയിൽ ജോലി ലഭിച്ചെങ്കിലും ജനന തീയതിയിൽ ഉദ്യോഗസ്ഥർ കൃത്രിമം കാണിച്ചതിനെത്തുടർന്ന് 13 വർഷത്തെ സർവീസ് നഷ്ടമായെന്നുള്ള ആറാട്ടുവഴി സ്വദേശിനി വിശ്വമ്മയുടെ പരാതി തീർപ്പാക്കിയാണ് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരിയുടെ ഉത്തരവ്. പരാതിക്കാരിയുടെ സ്‌കൂൾ രജിസ്റ്ററിലെ ജനന തിയതിയാണ് സർവീസ് ബുക്കിൽ രേഖപ്പെടുത്തിയതെന്നും തീയതി സംബന്ധിച്ച് യാതൊരു പരാതിയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കമ്മിഷനെ അറിയിച്ചു. സർവീസ് കാലത്തോ വിരമിച്ച ശേഷമോ വിശ്വമ്മ പരാതി നൽകിയിട്ടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |