വാഷിംഗ്ടൺ: ജമാൽ ഖഷോഗി വധവുമായി ബന്ധപ്പെട്ട് സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെയുണ്ടായിരുന്ന കേസ് യു.എസ് കോടതി തള്ളി. ഖഷോഗിയുടെ പ്രതിശ്രുത വധു, ആക്ടിവിസ്റ്റ് ഗ്രൂപ്പ് എന്നിവർ ചേർന്ന് നല്കിയ സിവിൽ കേസാണ് വാഷിംഗ്ൺ ഫെഡറൽ കോടതി ജഡ്ജി ജോൺ ബേറ്റ്സ് തള്ളിയത്.
സൗദി പ്രധാനമന്ത്രിയായതിനാൽ സൽമാനെ യു.എസ് കോടതികളുടെ അധികാര പരിധിയിൽപ്പെടുത്താനാകില്ലെന്നും അദ്ദേഹത്തെ നിയമനടപടികളിൽ നിന്ന് ഒഴിവാക്കണമെന്നുമുള്ള ബൈഡൻ ഭരണകൂടത്തിന്റെ ശുപാർശ അംഗീകരിച്ചാണ് കോടതി വിധി.
2018 ഒക്ടോബർ രണ്ടിനാണ് മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്. ഇസ്താബൂളിലുള്ള സൗദി കോൺസുലേറ്റിലെത്തിയ ഖഷോഗിയെ കാണാതാവുകയായിരുന്നു. ഇദ്ദേഹത്തെ കൊലപ്പെടുത്തി മൃതദേഹം നശിപ്പിച്ചെന്നാണ് കരുതുന്നത്. മുഹമ്മദ് ബിൻ സൽമാന്റെ അറിവോടെയാണ് ഖഷോഗി വധിക്കപ്പെട്ടതെന്ന ആരോപണം ഉയർന്നെങ്കിലും സൗദി ഇത് തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |