തൃക്കാക്കര: ഓഹരി വിപണിയിൽ മുതൽ മുടക്കി വൻലാഭം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പു നടത്തിയ മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളായ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസും (40) ഭാര്യ ശ്രീരഞ്ജിനിയും മക്കളും വിദേശത്തേക്കു കടന്നതായി പൊലീസിന് വിവരം ലഭിച്ചു. പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസിറക്കി.
നവംബർ 29ന് രാത്രി നെടുമ്പാശേരിയിലാണ് ഇവരുടെ അവസാനത്തെ മൊബൈൽ ടവർ ലൊക്കേഷൻ. മുംബയ് വഴി രാജ്യം വിട്ടതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാൽ അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിന് പൊലീസ് കത്ത് നൽകി.തൃക്കാക്കര ഭാരതമാതാ കോളേജിന് എതിർവശം ചക്കരംപിളളി അവന്യൂ ബിൽഡിംഗിലെ ഓഫീസിലുള്ള കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്കുകൾ നീക്കം ചെയ്ത നിലയിലാണ്. നാല്പതോളം കമ്പ്യൂട്ടറുകളിൽ 14 എണ്ണത്തിൽ മാത്രമേ ഹാർഡ് ഡിസ്‌ക്കുകൾ ഉണ്ടായിരുന്നുള്ളൂ.14 ഹാർഡ് ഡിസ്കുകളും രേഖകളും തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |