കോഴിക്കോട്: കോർപ്പറേഷന്റെ അക്കൗണ്ടുകളിൽ നിന്ന് കോടികൾ തട്ടിപ്പ് നടത്തിയ കേസിൽ ധനകാര്യ വിഭാഗം തലവനെയും കോർപ്പറേഷൻ സെക്രട്ടറിയെയും ഈ കേസിൽ കൂട്ടുപ്രതികളാക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവൻ ആവശ്യപ്പെട്ടു. തട്ടിപ്പുകൾ തുടർക്കഥയാകുന്ന കോഴിക്കോട് കോർപ്പറേഷന്റെ കെടുകാര്യസ്ഥതയ്ക്കെതിരെയും ബാങ്ക് തട്ടിപ്പ് കേസ് ഉടൻ സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടും ബി.ജെ.പി സംഘടിപ്പിച്ച കോർപ്പറേഷൻ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൻ സാമ്പത്തിക തിരിമറി പുറത്തുവന്ന സാഹചര്യത്തിൽ സി. ബി.ഐയെ അന്വേഷണച്ചുമതല ഏൽപ്പിച്ച് തട്ടിപ്പിന്റെ എല്ലാ വശങ്ങളും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം. ഒരു വർഷക്കാലമായി കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് കോടികൾ നഷ്ടമായത് അറിഞ്ഞില്ലെന്ന് പറയുന്ന കോർപ്പറേഷൻ ധനകാര്യ വിഭാഗത്തിന്റെ വിശദീകരണത്തിൽ ദുരൂഹതയുണ്ട്. കോർപ്പറേഷന്റെ അക്കൗണ്ടുകളിൽ നിന്ന് നഷ്ടപ്പെട്ട പണം ആരുടെ പോക്കറ്റിലേക്കാണ് പോയതെന്ന് സമഗ്ര അന്വേഷണം വേണം. ബാങ്ക് പണം തിരിച്ചു നൽകിയാൽ മാത്രം പ്രശ്‌നം തീരില്ല. കഴിഞ്ഞ തട്ടിപ്പ് കണ്ടെത്താനുള്ള കാലതാമസം കുറ്റവാളികളെ കണ്ടെത്തുന്ന കാര്യത്തിലും തുടരുകയാണെന്നും സജീവൻ പറഞ്ഞു. മാനാഞ്ചിറ ആദായനികുതി ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് കോർപ്പറേഷൻ ഓഫീസ് കവാടത്തിൽ പൊലീസ് തടഞ്ഞു.
ബി.ജെ.പി കോർപ്പറേഷൻ കൗൺസിൽ പാർട്ടി ലീഡർ നവ്യാ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്, കൗൺസിലർമാരായ ടി.രനീഷ്, അനുരാധ തായാട്ട്, സരിതാ പറയേരി, രമ്യാ സന്താഷ്, സി.എസ്.സത്യഭാമ, സെൽ കോഡിനേറ്റർ ടി.ചക്രായുധൻ, ഒ.ബി.സി.മോർച്ച ജില്ലാ പ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ, ബി.കെ.പ്രേമൻ,പി.രമണിഭായി സി.പി.വിജയകൃഷ്ണൻ, കെ.ഷൈബു, ജുബിൻ ബാലകൃഷ് ണൻ, വി.കെ.ജയൻ, ഷൈമ പൊന്നത്ത്, അഡ്വ.മുഹമ്മദ് റിഷാൽ,സതീഷ് പാറന്നൂർ, അഡ്വ. ഒ.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |