ജയ്പൂർ: രാജസ്ഥാൻ മന്ത്രിയുടെ യുവതിയോടൊപ്പമുള്ള വീഡിയോ പുറത്തായതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച ് ബി.ജെ.പി. രാജസ്ഥാൻ ന്യൂനപക്ഷ ക്ഷേമമന്ത്രി സാലിഹ് മുഹമ്മദും യുവതിയുമായുള്ള വീഡിയോ ആണ് പുറത്തുവന്നത്. അടിവസ്ത്രം ധരിച്ചു കൊണ്ടാണ് വീഡിയോയിൽ മന്ത്രിയെ കാണാവുന്നത്. സംഭവത്തിൽ മന്ത്രിയെ പുറത്താക്കി അന്വേഷണം നടത്തണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മന്ത്രി സാലിഹിനെ പിരിച്ചുവിടുമോ അതോ വോട്ട് ബാങ്കിനോടുള്ള അത്യാഗ്രഹം കാരണം ഒഴിവാക്കുമോ എന്ന് ബി.ജെ.പി ചോദിച്ചു. മുസ്ലിം സമുദായത്തിന്റെ മതഗുരുവും അന്തരിച്ച മുൻ കാബിനറ്റ് മന്ത്രിയുമായ ഗാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്. സാലിഹ് മന്ത്രിയായത് അദ്ദേഹം കാരണമാണെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ഇക്കാര്യത്തിൽ അശോക് ഗെലോട്ടിന് ഒന്നും ചെയ്യാനാവില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എവിടെ നിന്നുള്ളതാണ് വീഡിയോയെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |