തിരുവനന്തപുരം: ദേശീയപാതാ വികസനത്തിനായി ഏറ്റെടുക്കുന്ന സർക്കാർ ഭൂമിക്ക് സ്ഥലവില നൽകില്ലെന്ന് ദേശീയപാതാ അതോറിട്ടി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ, ഈ ഭൂമിയിലെ കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നൽകും. സർക്കാർ ഭൂമിയിലെ കെട്ടിടങ്ങൾ, മതിലുകൾ എന്നിവയ്ക്ക് കേടുപാടുണ്ടായാൽ ദേശീയപാതാ അതോറിട്ടി പുനർനിർമ്മിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യും. സ്കൂളുകൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർമ്മാണങ്ങൾ നടത്തുന്നതിനെക്കുറിച്ച് തദ്ദേശവകുപ്പുമായടക്കം ആലോചിച്ച് തീരുമാനിക്കുമെന്നും എച്ച്. സലാമിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |