അതിരപ്പിള്ളി: മലക്കപ്പാറ റോഡിൽ വാഹനങ്ങളെ ആക്രമിച്ച് ഭീതി പരത്തിയ കാട്ടാന കബാലി ഉൾക്കാട്ടിലേക്ക് കടന്നു. രണ്ടുമാസം മുമ്പ് തുടങ്ങിയ മദപ്പാട് ഇല്ലാതായതിനെത്തുടർന്നാണ് ഒറ്റയാൻ കാടുതേടി പോയതെന്നാണ് വനപാലകരുടെ നിഗമനം.
നിരീക്ഷണത്തിനായി രൂപീകരിച്ച പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് പ്രവർത്തകർ ആനയെ പറമ്പിക്കുളം അതിർത്തിയിലെ പരഡിയിൽ കണ്ടിരുന്നു. ഷോളയാറിൽ നിന്നും 12 കിമീറ്റർ ദൂരെയുള്ള സ്ഥലമാണ് പരഡി. ആനകളെ സംബന്ധിച്ച് അവിടെ നിന്നും വീണ്ടും തിരിച്ചെത്താൻ മണിക്കൂറുകൾ മാത്രം മതി.
എന്നാൽ തിരിച്ചെത്തിയാലും മദപ്പാട് പൂർണമായും വറ്റിയ അവസ്ഥയിൽ കബാലി ഇനി ആക്രമണ സ്വഭാവം കാട്ടില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എങ്കിലും ഷോളയാർ, അമ്പലപ്പാറ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥ സംഘത്തിന്റെ നിരീക്ഷണം തുടരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |