റിയാദ്: 2023-ലേയ്ക്കുള്ള സൗദി പൊതു ബജറ്റ് സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ പ്രഖ്യാപിച്ചു. യമാമ കൊട്ടാരത്തിൽ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലായിരുന്നു ബജറ്റ് പ്രഖ്യാപനം നടന്നത്. വരും വർഷത്തിൽ വരുമാനം 1.130 ലക്ഷം കോടി റിയാലും ചെലവ് 1.114 ലക്ഷം കോടി റിയാലും മിച്ചം 16 ശതകോടി റിയാലുമാണ് കണക്കാക്കുന്നത്. മന്ത്രിമാർ ബജറ്റിലെ ഇനങ്ങൾ അവലോകനം നടത്തി. ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വികസന സാമൂഹിക പരിപാടികളും പദ്ധതികളും സജീവമായി നടപ്പാക്കാൻ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശിച്ചു.
അതേ സമയം നടപ്പ് സാമ്പത്തിക വർഷം രാജ്യം മികച്ച സാമ്പത്തിക സ്ഥിതി കൈവരിച്ചതായി സൗദി ധനകാര്യ മന്ത്രാലയം. നടപ്പു വർഷത്തെ ബജറ്റിൽ വിനിയോഗത്തിന് ശേഷം 102 ശതകോടി റിയാൽ മിച്ചം പിടിച്ചതായി മന്ത്രാലയം വ്യക്തമാക്കി. എണ്ണ വരുമാന വർദ്ധനവിന്റെ ഭാഗമായാണ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.6 ശതമാനം മിച്ചം രേഖപ്പെടുത്തിയത് എന്ന് മന്ത്രാലയം വിശദമാക്കി. നീക്കി വെച്ച തുകയെക്കാൾ ചിലവായെങ്കിലും വരവിനോളം എത്താത്തതിനാലാണ് മിച്ചം രേഖപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |