ലക്നൗ : ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി. ഒരേ രാത്രി തുടർച്ചയായി രണ്ടാം തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് 34 കാരനായ മൊഹമ്മദ് അൻവർ ഭാര്യയെ കൊലപ്പെടുത്തിയത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുമുണ്ട്. കൊല്ലപ്പെട്ട യുവതിക്ക് മുപ്പത് വയസ് പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു.
മൊഹമ്മദ് അൻവറിന്റെ ഇംഗിതത്തിന് തടസം നിന്ന ഭാര്യയെ ഇയാൾ കയർ കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം മൃതദേഹം വീടിന് അമ്പത് കിലോമീറ്റർ അകലെ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി അൻവർ പൊലീസിൽ പരാതിയും നൽകി. എന്നാൽ പരാതി ലഭിച്ച് ദിവസങ്ങൾക്ക് ശേഷം അന്വേഷണത്തിൽ പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. തുടർന്ന് മൊഹമ്മദ് അൻവറിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഒൻപത് വർഷം മുൻപാണ് പ്രതി യുവതിയെ വിവാഹം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |