ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് നടൻ ബാല രംഗത്തെത്തിയത്. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകർ പറ്റിക്കുമെന്ന് ബാലയോട് ആദ്യമേ പറഞ്ഞിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത്.
'ഞാൻ പുള്ളിയോട് അന്നേ പറഞ്ഞിരുന്നു പറ്റിക്കുമെന്ന്. അഡ്വാൻസ് മേടിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞിരുന്നു. പുള്ളി അതൊന്നും കേട്ടില്ല. ഷൂട്ടിംഗിന്റെ അവസാനം തിരക്ക് പിടിക്കുന്നൊന്നുമില്ല, എപ്പോഴാന്ന് വച്ചാൽ തന്നാൽ മതി, പക്ഷേ തരാതിരിക്കരുതെന്ന് ഉണ്ണിച്ചേട്ടനെ വിളിച്ച് ചേട്ടൻ പറഞ്ഞിരുന്നു. ഡബ്ബിംഗ് നടക്കുമ്പോൾ വാക്ക് തർക്കമുണ്ടായി. വിനോദ് മംഗലത്ത് മോശമായി സംസാരിച്ചു.
ഇങ്ങേർക്ക് എല്ലാവരെയും വിശ്വാസമാണ്. എല്ലാവരും ഇങ്ങേരെ പറ്റിക്കും. വിശ്വാസത്തിന്റെ പുറത്താണ് എഗ്രിമെന്റ് ഇടാതെ പോയി ചെയ്തത്. ഇങ്ങേർക്ക് പത്ത് ലക്ഷം കിട്ടിയാലും ഇരുപത് ലക്ഷം കിട്ടിയാലും വ്യത്യാസമൊന്നും വരാൻ പോണില്ല. അയാളെ വച്ച് പടമെടുക്കാനുള്ള വകയൊക്കെ ഇങ്ങേർക്കുണ്ട്. '- എലിസബത്ത് പറഞ്ഞു. അതേസമയം, ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്ന് എലിസബത്തിന്റെ അച്ഛനമ്മമാരോട് ഇറങ്ങിപ്പോകാൻ അവർ പറഞ്ഞെന്നും ബാല ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |