തിരുവനന്തപുരം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ പിടികൂടി. വലിയശാല കാവിൽക്ഷേത്രത്തിന് സമീപം സജിൻലാൽ(23)ജഗതി കണ്ണേറ്റുമുക്ക് ജംഗ്ഷന് സമീപം ആദർശ് (25) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.കരിമഠംകോളനിയിലെ വിശാഖിനെയാണ് ഇവർ മാരകായുധങ്ങളുമായെത്തി വെട്ടിപ്പരിക്കേൽപ്പിച്ചത്.പ്രതികളിൽ നിന്ന് കടമായി വാങ്ങിയ പണം തിരിച്ചുകൊടുക്കാത്തതിനാൽ പാർത്ഥാസിനു സമീപം യുവാവ് താമസിക്കുകയായിരുന്ന ലോഡ്‌ജ് മുറിയിലെത്തിയായിരുന്നു ആക്രമണം.ആക്രമണത്തിൽ യുവാവിന്റെ കാഴ്ച്ചശക്തി നഷ്ടപ്പെട്ടു.ഡെപ്യൂട്ടി കമ്മീഷണർ വി.അജിത്തിന്റെ നേതൃത്വത്തിൽ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഷാജിയുടെ നേതൃത്വത്തിൽ തമ്പാനൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രകാശ്.ആർ,എസ്.ഐ സുബിൻ.എം,എസ്.സി.പി.ഒമാരായ മുരളീധരൻ പിള്ള,പ്രവീൺ, അജയകുമാർ,സി.പി.ഒമാരായ സുനിൽകുമാർ,സന്ദീപ് എന്നിവർചേർന്നാണ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |