തലശ്ശേരി: സംരക്ഷിത വനമേഖലകൾക്കു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഭൂപ്രദേശങ്ങളിലെ നിർമിതികളും കൃഷിഭൂമിയും അടയാളപ്പെടുത്താൻ വനംവകുപ്പ് പുറത്തുവിട്ട ഉപഗ്രഹ സഹായത്തോടെയുള്ള ഭൂപടം കർഷകരെ അപമാനിക്കുന്ന പ്രവൃത്തിയാണെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഭൂമി ശാസ്ത്രപരമായ അതിരുകളോ റോഡുകളോ പോലും അടയാളപ്പെടുത്താത്ത ഭൂപടത്തിൽ നോക്കി കർഷകർ നിസഹായരായി നിൽക്കുന്ന സാഹചര്യമാണ്.
പതിറ്റാണ്ടുകളിലായി വനംവകുപ്പ് അനുവർത്തിക്കുന്ന കർഷകദ്രോഹ നടപടികളുടെ തുടർച്ചയാണ് പുതിയ ഭൂപടത്തിന്റെ പ്രസിദ്ധീകരണം. ഇത്തരത്തിൽ ഉത്തരവാദിത്വപ്പെട്ട ജോലികൾ ജനോപകാരപ്രദമായി ചെയ്യാൻ സംസ്ഥാന വനംവകുപ്പിനു കഴിവോ ആത്മാർത്ഥതയോ ഇല്ലെന്ന് കർഷകർ ഉന്നയിച്ച ആശങ്ക ശരിവയ്ക്കുന്ന നടപടിയാണ് ഇപ്പോൾ പ്രകടമായിരിക്കുന്നതെന്നു പാംപ്ലാനി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |