തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് പിൻമാറുന്ന സംസ്ഥാനങ്ങൾക്ക് അടച്ച തുക തിരിച്ചുനൽകാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാട്, പദ്ധതിയിൽ നിന്ന് പിൻമാറുന്നതിൽ കേരളത്തിന് തിരിച്ചടിയാകും. കേരളത്തിൽ 1.69 ലക്ഷം ജീവനക്കാരാണ് പദ്ധതിയിലുള്ളത്. ഇവരുടെ വിഹിതമായി 7078.75 കോടി രൂപ പങ്കാളിത്ത പെൻഷൻ ഫണ്ടിൽ അടച്ചിട്ടുണ്ട്.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ചത്തീസ്ഗഡ് സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചതിനെ തുടർന്ന് അടച്ച തുക തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും, . ഈ ആവശ്യം പെൻഷൻ ഫണ്ട് നിരാകരിച്ചു. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽപ്രദേശും, ആംആദ്മി ഭരിക്കുന്ന പഞ്ചാബും പിൻമാറാനിരിക്കെയാണിത്. അഞ്ച് സംസ്ഥാനങ്ങൾക്കുമായി പെൻഷൻ ഫണ്ടിൽ 70,000 കോടി രൂപയാണുള്ളത്.
സംസ്ഥാനത്ത് 2013ലാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. 20 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരും 50 ലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാരും പദ്ധതിയിൽ അംഗമാണ്. ഇവരുടെ വിഹിതമായി 5.5 ലക്ഷം കോടി രൂപയാണ് ഫണ്ടിലുള്ളത്.പെൻഷൻ പദ്ധതിയിൽ ചേർന്നതിന് ശേഷം സംസ്ഥാനങ്ങൾക്ക് പിൻമാറാൻ നിയമത്തിൽ വ്യവസ്ഥയില്ല. അതുകൊണ്ട് തന്നെ ഫണ്ടിലേക്ക് അടച്ച തുക തിരിച്ചു നൽകാനുമാകില്ല. ഇത് നടപ്പാക്കണമെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തേണ്ടിവരും. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് പിൻമാറണമെന്ന സമ്മർദ്ദം സംസ്ഥാനത്ത് ശക്തമാകുകയാണ്. ഭരണമുന്നണിയിലെ സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികൾ ഇതുന്നയിച്ചുകഴിഞ്ഞു. സി.പി.എമ്മിനും തത്വത്തിൽ ഇതിനോട് യോജിപ്പാണുള്ളത്. സംസ്ഥാനത്തെ സർവ്വീസ് സംഘടനകളെല്ലാം പങ്കാളിത്ത പെൻഷനിൽ നിന്ന് പിന്മാറണമെന്ന നിലപാടിലാണ്.
പിൻമാറുമ്പോൾ
പ്രശ്നങ്ങളേറെ
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് പിൻമാറുമ്പോൾ ജീവനക്കാർ ഇതുവരെ അടച്ച വിഹിതം എങ്ങനെ തിരിച്ചു നൽകും,ഇതിനിടയിൽ പെൻഷനായവർക്ക് എങ്ങനെ ആനുകൂല്യങ്ങൾ നൽകും തുടങ്ങിയ
പ്രശ്നങ്ങളുണ്ട്.പദ്ധതിയിൽ അംഗമായവരുടെ വിരമിക്കൽ പ്രായം 60 ആണ്. മറ്റുള്ളവരുടേത് 56ഉം. പെൻഷൻ പ്രായം 60 ആയി ഏകീകരിക്കുന്നതും വൻപ്രതിഷേധത്തിനിടയാക്കും. പങ്കാളിത്തപെൻഷൻ പദ്ധതിയിൽ നിന്ന് പിൻമാറുന്നതിനെക്കുറിച്ച് പഠിക്കാൻ ഒന്നാം പിണറായി സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |