തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള ജീവനക്കാരെ ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കിൽ ഉൾപ്പെടുത്തുന്നതിനായി നവംബർ 14ന് ഇറക്കിയ സർക്കുലർ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ധനവകുപ്പിന്റെ നിർദ്ദേശ പ്രകാരം മരവിപ്പിച്ചു. സർക്കുലർ പ്രകാരം താത്കാലിക ജീവനക്കാരുടെ ടെർമിനേഷൻ തീയതി തെറ്റായി വ്യാഖ്യാനിച്ച് ഇവർക്കെല്ലാം പിരിച്ചുവിടൽ നോട്ടീസ് നൽകിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. നിശ്ചിത കാലയളവുകളിൽ പുനർനിയമനം നൽകുന്ന രീതിയിലാണ് ഇവരുടെ നിയമനം. എന്നാൽ സ്പാർക്കിൽ ഡാറ്റാ ചേർത്തപ്പോൾ ഇത് തെറ്റിദ്ധാരണയുണ്ടാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |