തിരുവനന്തപുരം: നിയമസഭ പാസാക്കിയ 17ബില്ലുകളിൽ 16എണ്ണവും ഇതുവരെ രാജ്ഭവനിൽ എത്തിച്ചിട്ടില്ല. വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധിപ്പിക്കാനുള്ള കേരള പൊതുവിൽപന നികുതി (ഭേദഗതി) ബില്ല് മാത്രമാണ് എത്തിച്ചത്. ഇതിൽ ഗവർണർ ഒപ്പിട്ടു.
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കുന്ന ബിൽ, നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ഭേദഗതി ബിൽ, ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച ബിൽ, പ്രവാസി ഭാരതീയർ കമ്മിഷൻ ഭേദഗതി ബിൽ തുടങ്ങിയവയാണ് രാജ്ഭവനിൽ എത്തിക്കാത്തത്.
ബില്ലുകൾ നിയമസഭയുടെ നിയമനിർമ്മാണ വിഭാഗം പരിശോധിച്ച് നിയമ സെക്രട്ടറിക്ക് അയച്ചിട്ടുണ്ട്. നിയമവകുപ്പിലെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നിയമസഭയിലേക്ക് തിരിച്ചയയ്ക്കും. അക്ഷരത്തെറ്റുകളോ മറ്റ് പിഴവുകളോ ഇല്ലെന്നുറപ്പാക്കിയാവും അച്ചടി. ഇതിൽ ഏഴ് കോപ്പികളിൽ സ്പീക്കർ ഒപ്പിട്ട് അഞ്ചെണ്ണം വീണ്ടും നിയമവകുപ്പിലേക്ക് അയയ്ക്കും. സൈൻ മാനുവൽ എന്നാണിതിന് പേര്. ഇവ നിയമവകുപ്പിൽ നിന്ന് രാജ്ഭവനിലേക്ക് അയയ്ക്കും. സ്പീക്കറുടെ ഒപ്പിനു താഴെ ഗവർണർ ഒപ്പുവച്ചാലേ ബിൽ നിയമമാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |