തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശനത്തിന് പതിറ്റാണ്ടുമുമ്പ് സംസ്ഥാനത്ത് നടപ്പിലാക്കിയ 50:50 മാനദണ്ഡം അപ്രസക്തമായെന്ന് കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷൻ.മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കേരളത്തിൽ പഠിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കാൻ എ.ഐ.സി.ടി.ഇയുടെ നിബന്ധനകൾ പാലിച്ച് സർക്കാർ നയങ്ങളിൽ മാറ്റം വരുത്തണം.രാജ്യാന്തര കാഴ്ചപ്പാടോടെ വിദ്യാഭ്യാസ വളർച്ചയ്ക്കായി സർക്കാരിന്റെ തുറന്ന സമീപനമുണ്ടാവണം.വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപകരെ സർക്കാർ സ്വാഗതം ചെയ്യുമ്പോൾ നിലവിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് മുഖ്യപ്രഭാഷണവും എക്‌സിക്യൂട്ടീവ് സെക്രട്ടറി വി.സി.സെബാസ്റ്റ്യൻ വിഷയാവതരണവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |