അഹമ്മദാബാദ്: സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ മറ്റ് ബോർഡുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്‌കൂളുകൾക്ക് ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ ഗുജറാത്തി ഭാഷ നിർബന്ധിത വിഷയങ്ങളിലൊന്നായി പഠിപ്പിക്കണമെന്ന സംസ്ഥാന സർക്കാർ നയം നടപ്പാക്കുന്നത് വിസമ്മതിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി.
സ്‌കൂളുകളെ നിർബന്ധിക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ ആവശ്യമായ നിർദ്ദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിക്കുമെന്ന് 2018 ഏപ്രിലിൽ ഗുജറാത്ത് സർക്കാർ കൊണ്ടുവന്ന നയം നടപ്പാക്കുന്നത് സംബന്ധിച്ച പൊതുതാൽപര്യ ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് സോണിയ ഗോകാനി പറഞ്ഞു. ഒന്നു മുതൽ എട്ട് വരെയുള്ള സ്‌കൂളുകളിൽ ഗുജറാത്തി ഭാഷ നിർബന്ധമായും ഉൾപ്പെടുത്താനുള്ള 2018 ലെ സർക്കാർ പ്രമേയം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് മാതൃഭാഷാ അഭിയാൻ എന്ന എൻജിഒ ഒക്ടോബറിൽ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ഭാഷാനയം നിലവിലുണ്ടെങ്കിലും സിബിഎസ്ഇ, ഐസിഎസ്ഇ, ഐബി ബോർഡുകളുടെ കീഴിലുള്ള പ്രൈമറി സ്‌കൂളുകൾ പാഠ്യപദ്ധതിയിൽ ഗുജറാത്തി ഒരു വിഷയമായി ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഹർജിക്കാരൻ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |