തൃശൂർ : സാത്വികഭാവം പേറുന്ന ആയുർവേദത്തിന്റെ ബൗദ്ധപാരമ്പര്യം സുരക്ഷിതമായി നിലനിറുത്തേണ്ടതുണ്ടെന്ന് മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു. നൂറ് വർഷം പിന്നിട്ട അഷ്ടവൈദ്യൻ തൃശൂർ തൈക്കാട്ട് മൂസ് എസ്.എൻ.എ ഔഷധശാലയുടെ ഒരു വർഷം നീണ്ടുനിന്ന ശതോത്തരം പരിപാടിയുടെ ഭാഗമായി നടന്ന ജില്ലയുടെ ആയുർവേദപ്പെരുമ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ സാങ്കേതിക വിദ്യയുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തി ആയുർവേദ നിർമ്മാണരീതികൾ ആധുനികവത്കരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദ) സലജകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എ.എ ബേബി വിഷയാവതരണം നടത്തി. ഡോ.ടി.കെ ഹൃദീക്, ഡോ.കെ.വി രാജഗോപാലൻ, ഡോ.ഡി രാമനാഥൻ, ഡോ.കെ.വി രാമൻകുട്ടി വാരിയർ, ഡി.പ്രദീപ്കുമാർ, ജയകൃഷ്ണൻ നമ്പി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |