ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനുമിടയിൽ നിലനിന്ന തർക്കത്തിന് പരിഹാരമുണ്ടാക്കിയതായി സൂചന നൽകി രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്‌ക്കിടെ അൽവാറിലെ സർക്യൂട്ട് ഹൗസിൽ ഇരു നേതാക്കളുമായി ചർച്ച നടത്തിയ ശേഷം ഒരു നല്ല വാർത്ത ഉടൻ പുറത്തുവരുമെന്ന് രാഹുൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.
രാഹുലിന്റെ മദ്ധ്യസ്ഥതയിൽ ഇരുനേതാക്കൾക്കിടയിൽ സമവായമുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യം മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോളാണ് നല്ല വാർത്തയുണ്ടാകുമെന്ന സൂചന നൽകിയത്. നാല് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഏകദേശം 30 മിനിറ്റ് നീണ്ടു. ഏതാണ്ട് ഒന്നര മണിക്കൂറോളം സർക്യൂട്ട് ഹൗസിൽ തങ്ങിയ ശേഷം അശോക് ഗെലോട്ട്, ജയറാം രമേഷ്, കെ.സി. വേണുഗോപാൽ, പവൻ ഖേദ, ടിക്കാറാം ജൂലി, ഭൻവർ ജിതേന്ദ്ര സിംഗ്, ശകുന്തള റാവത്ത് തുടങ്ങിയവർക്കൊപ്പം അത്താഴം കഴിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |