തിരുവനന്തപുരം: ഗവ. ആയുർവേദ കോളേജിൽ പരീക്ഷ ജയിക്കാത്തവരും ബി.എ.എം.എസ്
ബിരുദം സ്വീകരിച്ചെന്ന ആരോപണത്തിൽ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകാൻ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് മന്ത്രി വീണാജോർജ് ഉത്തരവിട്ടു. ഈ മാസം 15ന് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലായിരുന്നു വിശിഷ്ടാതിഥി.ചടങ്ങിൽ ബിരുദം സ്വീകരിച്ച 64ൽ 7 പേർ രണ്ടാംവർഷ പരീക്ഷ ജയിക്കാത്തവരാണെന്ന ആരോപണമാണ് ഉയർന്നത്. പി.ടി.എ ഭാരവാഹിയുടെ മകൻ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ ബിരുദം സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ച് രംഗത്തെത്തിയ മറ്റു വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് ഇക്കാര്യങ്ങൾ രഹസ്യമായി വെളിപ്പെടുത്തിയത്
ഇതോടെ ബിരുദ സമർപ്പണച്ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിന് കോളേജ് അധികൃതർ വിലക്കേർപ്പെടുത്തി. എസ്.എഫ്.ഐ നേതൃത്വം നൽകുന്ന ഹൗസ് സർജൻസ് അസോസിയേഷൻ നൽകിയ പട്ടിക പരിശോധിക്കാതെ അതേപടി അംഗീകരിച്ച് കോളേജ് അധികൃതർ പരിപാടി സംഘടിപ്പിച്ചതാണ് ഗുരുതര വീഴ്ചയ്ക്ക് കാരണമായതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |