നെടുമങ്ങാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ.ആനാട് പാണ്ഡവപുരം കുളക്കിക്കോണം തടത്തരികത്ത് വീട്ടിൽ ഉണ്ണികൃഷ്ണനാണ് (46) അറസ്റ്റിലായത്.ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. രാത്രി വീട്ടിൽ ബഹളംവച്ച് പുറത്തുപോയ പ്രതി രാവിലെ 6ഓടെ വീട്ടിലെത്തി ഭാര്യ അജിതയെ വെട്ടുകയായിരുന്നു.തലയ്ക്കും മുഖത്തും ആഴത്തിൽ മുറിവേറ്റ അജിത നിലവിളിച്ച് ബഹളമുണ്ടാക്കിയതോടെ വെട്ടുകത്തി വലിച്ചെറിഞ്ഞശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ അജിതയുടെ അമ്മയ്ക്കും വെട്ടേറ്റിരുന്നു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ പോയ പ്രതിയെ കുടുക്കിയത്. നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ, സി.ഐ എസ്.സതീഷ് കുമാർ,എസ്.ഐമാരായ ശ്രീനാഥ്,റോജോമോൻ,കെ.ആർ.സൂര്യ,എ.എസ്.ഐ ഹസൻ, എസ്.സി.പി.ഒ ആർ.ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |