കൊല്ലങ്കോട്: ചെക്ക് പോസ്റ്റുകളിൽ ജോലിക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും വിജിലൻസ് വിഭാഗം കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത കേസിൽ നടപടി എടുക്കാതെ മോട്ടോർ വാഹന വകുപ്പ്. രണ്ടു മാസത്തിനിടെ വാളയാർ, നടുപ്പുണി, ഗോവിന്ദാപുരം മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകളിൽ നിന്നുമാണ് വിജിലൻസ് കള്ളപ്പണം പിടികൂടിയത്. കുറ്റമറ്റ രീതിയിൽ വാഹന പരിശോധന നടത്താതെ കൈക്കൂലി വാങ്ങി വാഹനം കടത്തിവിടുന്നതിനും ചരക്കു വാഹനങ്ങൾ ശബരിമല ദർശനത്തിനായി പോകുന്ന അയ്യപ്പഭക്തർ സഞ്ചരിക്കുന്ന അന്യസംസ്ഥാന ബസുകളിൽ നിന്നും അനധികൃതമായി അമിതഭാരം കയറ്റി വാഹനങ്ങൾ കോറികളിലേക്ക് അമിതഭാരം കരിങ്കല്ല് കയറ്റിയ വാഹനങ്ങളിൽ ചെക്ക് പോസ്റ്റ് കടത്തിവിടാനാണ് മോട്ടോർ വാഹന ചെക്ക്‌പോസ്റ്റിൽ ഉദ്യോഗസ്ഥർ കോഴ പണം വാങ്ങി കടത്തിവിടുന്നത്. പരാതിയെ തുടർന്ന് പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പിയും സംഘവും പരിശോധന നടത്തി ജോലിയിലുള്ള ഉദ്യാഗസ്ഥനേയും കള്ളപ്പണവും പിടികൂടിയിട്ടും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ വകുപ്പ് തയ്യാറാകാത്തത്. അഴിമതിയിൽ പിടികൂടിയ ഉദ്യാഗസ്ഥർ സർവീസിൽ നിന്നും അവധി എടുത്ത് മാറി നിൽക്കുകയും ദിവസങ്ങൾക്ക് ശേഷം വീണ്ടും ജോലിയിൽ പ്രവേശിക്കുകയും പതിവാണ്. ഇക്കാരണങ്ങളാൽ ചെക്ക്‌പോസ്റ്റുകളിൽ വീണ്ടും അനധികമായി പണപ്പിരിവും അഴിമതിയും നടക്കുന്നത്. ഉദ്യോഗസ്ഥർക്ക് പുറമേ പരിസര പ്രദേശങ്ങളിൽ ഏജന്റുമാരും പ്രവർത്തിക്കുന്നതിനാൽ വാഹനങ്ങളിൽ നിന്നും പണം ഇവർ കൈപ്പറ്റിയ ശേഷം പ്രത്യേക കോഡ് ഉദ്യോഗസ്ഥരുടെ പരിശോധന പ്രദർശനത്തിനു മാത്രമായി ഒതുക്കി വാഹനം കടന്നു പോകാനുള്ള അനുമതി നൽകുന്നു. ദിവസങ്ങൾക്ക് മുമ്പ് മോട്ടോർ വാഹന ചെക്ക്‌പോസ്റ്റുകളിൽ പാലക്കാട് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ ചെക്ക് പോസ്റ്റിലെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും വാളയാറിൽ നിന്നും 6500 രൂപയും ഗോവിന്ദാപുരത്തു നിന്നും 26500 രൂപയും അധികമായി കണ്ടെത്തി. നടുപ്പുണിയിൽ നിന്നും 3500 രൂപയുടെ കുറവും കണ്ടെത്തിയിരുന്നു. അഴിമതിയിൽ പിടികൂടിയ ജീവനക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി എടുത്താൽ മാത്രമേ വകുപ്പിലെ അഴിമതി നിയന്ത്രിക്കാൻ കഴിയുകയുള്ളൂ എന്നാണ് യാത്രക്കാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |