SignIn
Kerala Kaumudi Online
Thursday, 25 April 2024 5.34 PM IST

റിപ്പോ നിരക്ക് 6.75 ശതമാനമായി ഉയർത്തിയേക്കും

rbi
റിപ്പോ നിരക്ക് 6.75 ശതമാനമായി ഉയർത്തിയേക്കും

ന്യൂഡൽഹി​: 2023ൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.75 ശതമാനമായി ഉയർത്തിയേക്കുമെന്ന് ഐ.ഡി.ബി.ഐ ബാങ്കിന്റെ അരുൺ ബൻസാൽ പറഞ്ഞു.
അടിസ്ഥാന പണപ്പെരുപ്പം ഉയരുകയും യു.എസ് ഫെഡറൽ റിസർവ് നിരക്കുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ അടുത്ത വർഷം റിസർവ് ബാങ്ക് പ്രധാന പോളിസി നിരക്ക് 6.75 ശതമാനമായി ഉയർത്തുമെന്ന് ബാങ്കിന്റെ ട്രഷറി മേധാവി വ്യക്തമാക്കി​.

"6 ശതമാനത്തിന് മുകളിൽ തുടരുന്ന പ്രധാന പണപ്പെരുപ്പത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുക. പണപ്പെരുപ്പത്തിലെ മറ്റ് ചില ഘടകങ്ങളും ഉയർച്ച കാണിച്ചു. അതിനാൽ, പണപ്പെരുപ്പം റി​സർവ് ബാങ്കി​ന്റെ ടോളറൻസ് ബാൻഡിനുള്ളിൽ എത്തിയെന്ന് പറയാൻ വയ്യെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐഡിബിഐ ബാങ്കിന്റെ ട്രഷറി മേധാവിയുമായ അരുൺ ബൻസാൽ പറഞ്ഞു.

രൂപയുടെ മൂല്യത്തകർച്ചയും യു.എസുമായുള്ള കുറഞ്ഞ പലിശ നിരക്കും ആർ.ബി.ഐ ശ്രദ്ധിക്കണം. ടെർമിനൽ റിപ്പോ നിരക്ക് 6.75 ശതമാനമായി ഉയർത്താനുള്ള 60 ശതമാനം സാദ്ധ്യതയുണ്ട്.

പണപ്പെരുപ്പത്തിനെതിരായ പോരാട്ടം തുടരുന്നതിനാൽ മേയ് മുതൽ റി​സർവ് ബാങ്ക് റിപ്പോ നിരക്ക് 225 ബേസിസ് പോയിന്റ് ഉയർത്തി 6.25 ശതമാനമാക്കി. ഇതിനു വിപരീതമായി, യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് 425 ബിപിഎസ് ഉയർത്തി 4.25%- 4.50% ആയി.

2023-ൽ ഫെഡറൽ നിരക്ക് 5 ശതമാനത്തിന് മുകളിൽ ഉയർത്താൻ ഒരുങ്ങുകയാണ്. റി​സർവ് ബാങ്കി​നെയും ഇത് പിന്തുടരാൻ പ്രേരിപ്പിക്കുമെന്ന് ട്രഷറി ഉദ്യോഗസ്ഥർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.