മനുഷ്യാവകാശ കമ്മിഷനംഗത്തിന് പുനർനിയമനത്തിന് അനുമതി
തിരുവനന്തപുരം: നിയമസഭ പാസാക്കിയ 5 ബില്ലുകൾ സർക്കാർ ഇന്നലെ രാജ്ഭവനിൽ എത്തിച്ചു. ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഏകീകരിക്കുന്ന ബിൽ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് ഭേദഗതി ബിൽ, പ്രവാസി ഭാരതീയർ കമ്മിഷൻ ഭേദഗതി ബിൽ എന്നിവയ്ക്ക് പുറമേ കാലഹരണപ്പെട്ട കേരള കർഷക കടാശ്വാസ നിയമം, കാർഷികാദായ നികുതി നിയമം എന്നിവ റദ്ദാക്കാനുള്ള ബില്ലുകളുമാണ് എത്തിച്ചത്. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കുന്നതടക്കം വിവാദ ബില്ലുകൾ എത്തിച്ചിട്ടില്ല. ഗവർണർ ഒപ്പുവച്ചാലേ ബില്ലുകൾ നിയമമാവൂ.
അതിനിടെ, മനുഷ്യാവകാശ കമ്മിഷനിലെ നോൺ ജുഡിഷ്യൽ അംഗം വി.കെ. ബീനാകുമാരിക്ക് 70വയസുവരെ പുനർനിയമനം നൽകുന്നതിനുള്ള സർക്കാരിന്റെ അപേക്ഷ ഗവർണർ അംഗീകരിച്ചു. ജനുവരി മൂന്നിനാണ് കാലാവധി അവസാനിക്കുന്നത്. നികുതി വകുപ്പിൽ ജോയിന്റ് കമ്മിഷണറായിരുന്ന ബീനാകുമാരി 2020 ജനുവരിയിലാണ് കമ്മിഷൻ അംഗമായത്. തൃപ്പൂണിത്തുറ സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |