SignIn
Kerala Kaumudi Online
Thursday, 25 April 2024 10.33 PM IST

കൊവിഡ് വകഭേദം വീണ്ടും , വേണം ജാഗ്രത, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധം

covid

വിദേശത്തു നിന്നെത്തുന്ന യാത്രക്കാർക്ക്

വിമാനത്താവളത്തിൽ റാൻഡം പരിശോധന

ന്യൂഡൽഹി: ചൈനയിൽ അതിവ്യാപനമുണ്ടാക്കുന്ന കൊവിഡ് ഒമിക്രോൺ ബി.എഫ്- 7 വകഭേദം ഇന്ത്യയിൽ കണ്ടെത്തുകയും യു.എസ് അടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വീണ്ടും ശക്തമാക്കി. മികച്ച കരുതൽ നടപടികൾ കൊണ്ട് ചെറുക്കാൻ കഴിയുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം. വിദേശത്തുനിന്നു വരുന്നവർക്ക് വിമാനത്താവളങ്ങളിൽ റാൻഡം കൊവിഡ് പരിശോധന ഇന്നലെ ആരംഭിച്ചു. ആരെങ്കിലും കൊവിഡ് പോസിറ്റീവ് ആയാൽ തുടർന്ന് എല്ലാ യാത്രക്കാരെയും പരിശോധിക്കും. പോസിറ്റീവായവരെ നിരീക്ഷണത്തി

ലാക്കും.

പോസിറ്റീവ് സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി മികച്ച സംവിധാനങ്ങളുള്ള ഇൻസാകോഗ് ലാബുകളിലേക്കയയ്ക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രം നിർദ്ദേശം നൽകി. രാജ്യത്താകെ 38 ലാബുകൾ ഇത്തരത്തിലുണ്ട്. പോസിറ്റീവ് സാമ്പിളുകൾ ജീനോം സീക്വൻസിംഗിന് അയയ്ക്കണം. ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കാൻ വൈകരുതെന്നും മുതിർന്ന പൗരന്മാർ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും നിർദ്ദേശം.

ഗുജറാത്തിൽ യു.എസിൽ നിന്ന് വഡോദരയിൽ എത്തിയ ഇന്ത്യൻ വംശജയ്ക്കും വിദേശത്തുനിന്ന് അഹമ്മദാബാദിൽ തിരിച്ചെത്തിയ പുരുഷനുമാണ് പുതിയ വകഭേദം ബാധിച്ചത്. ഒഡീഷയിലാണ് മൂന്നാമത്തെ രോഗി.

ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകിയതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ അവലോകന യോഗം ചേർന്നിരുന്നു. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, യു.എസ്, യു.കെ, ബെൽജിയം, ജർമ്മനി, ഫ്രാൻസ്, ഡന്മാർക്ക് എന്നീ രാജ്യങ്ങളിലുൾപ്പെടെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ബീജിംഗിൽ 40 ശതമാനത്തിലധികം പേരും കൊവിഡ് ബാധിതരായെന്നാണ് സൂചന.

അതിവേഗ വ്യാപനം

# ഒമിക്രോൺ ബി.എ 5 ന്റെ ഉപവിഭാഗമാണ് ബി.എഫ് 7. ശക്തമായ അണുബാധയ്ക്കും അതിവേഗ വ്യാപനത്തിനും ശേഷിയുണ്ട്. വാക്സിൻ എടുത്തവരിലും രോഗം വരുത്തും. പ്രതിരോധ ശേഷി കൂടിയ വകദേദമല്ല

# അമേരിക്കയിൽ 5 ശതമാനവും യു.കെയിൽ 7.26 ശതമാനവും ബി.എഫ് 7 കേസുകൾ. ഈ രാജ്യങ്ങളിൽ വ്യാപനത്തോതും ഗുരുതരാവസ്ഥയും തുലോം കുറവാണ്. ചൈനയിൽ രൂക്ഷമാണ്. ബീജിംഗിൽ 40 ശതമാനവും കൊവിഡ് ബാധിതർ

ലക്ഷണങ്ങൾ

പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്

രോഗികൾ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 129 പുതിയ അണുബാധകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ സജീവമായ കേസുകൾ 3,408

സംസ്ഥാനത്ത് വീണ്ടും ജാഗ്രത ശക്തമാക്കും. കൊവിഡ് കേസുകൾ കുറവാണെങ്കിലും ലക്ഷണങ്ങളുള്ളവരുമായി ഇടപഴകരുത്. മാസ്ക് വയ്ക്കണം.

-പിണറായി വിജയൻ

മുഖ്യമന്ത്രി

` പനിബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ട്. ഇങ്ങനെ ചികിത്സ തേടിയെത്തുന്നവർക്ക് കൊവിഡ് ഉണ്ടോയെന്ന് പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പരിശോധന വർദ്ധിപ്പിക്കും."

-വീണാ ജോർജ്,

ആരോഗ്യമന്ത്രി

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.