തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പിന്റെ 3.25കോടിയുടെ ഗവേഷണ ധനസഹായം. ബോട്ടണി വിഭാഗത്തിന് 2കോടി രൂപയും ജിയോളജി വിഭാഗത്തിന് 1.25 കോടി രൂപയുമാണ് ലഭിക്കുക. ഗവേഷണത്തിനായി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുവാനും കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ളവയുടെ വികസനം മെച്ചപ്പെടുത്തുവാനും അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനും ഇതുപയോഗിക്കാം. ബോട്ടണി വിഭാഗം മേധാവി ഡോ. ഇ.എ.സിറിളിനാണ് പദ്ധതി നിർവഹണത്തിന്റെ ചുമതല.
ഉല്ക്കാപതനത്തിലൂടെ ഉണ്ടാവുന്ന ക്രാറ്ററുകളുടെ പഠനത്തിനാണ് ജിയോളജി വിഭാഗത്തിന് 1.25 കോടി രൂപ അനുവദിച്ചത്. ഉല്ക്കകളും അതുമായി ബന്ധപ്പെട്ട സാമ്പിളുകളും പഠിക്കുന്നതിനാവശ്യമായ അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായും തുക വിനിയോഗിക്കും. ഡോ.കെ.എസ്.സജിൻകുമാറിനാണ് പദ്ധതി നിർവഹണ ചുമതല. 5വർഷത്തെ കാലയളവിലാണ് ഗവേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |