SignIn
Kerala Kaumudi Online
Thursday, 25 April 2024 10.28 PM IST

സി.ഇ.ടിയിൽ അദ്ധ്യാപകർക്ക് ഷിഫ്റ്റ് ഡ്യൂട്ടി

cet

തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് രാത്രി ഒൻപതര വരെ കോളേജുകളിലെ ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് ആവശ്യമായ സംവിധാനമൊരുക്കാൻ പ്രിൻസിപ്പൽമാർക്ക് സർക്കാർ ഉത്തരവ് നൽകി. ലൈബ്രറി, ലബോറട്ടികൾ, വർക്ക്‌ഷോപ്പുകൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്പോർട്സ് സൗകര്യങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനാണിത്. ഇതിന്റെ ഭാഗമായി അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരെ ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ വിന്യസിക്കാൻ പ്രിൻസിപ്പലിന് അനുമതി നൽകണമെന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയും അംഗീകരിച്ചു.

തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ (സി.ഇ.ടി) ജീവനക്കാരെ ഷിഫ്‌റ്റ് അടിസ്ഥാനത്തിലാക്കാനാണ് ആദ്യഘട്ടത്തിൽ അനുമതി. രാവിലെ 9 മുതൽ വൈകിട്ട് നാല് വരെയും ഉച്ചയ്ക്ക് 3.30 മുതൽ രാത്രി 9.30 വരെയും രണ്ട് ഷിഫ്റ്റാകും ഏർപ്പെടുത്തുക. ആവശ്യത്തിന് ജീവനക്കാർ ഇല്ലെങ്കിൽ സ്ഥാപനതലത്തിൽ ലഭ്യമായ ഫണ്ടുപയോഗിച്ച് താത്കാലിക ജീവനക്കാരെ നിയോഗിക്കാമെന്നും നിർദ്ദേശമുണ്ട്. കോളേജ് ബസുകൾ രാത്രി 9.30ന് ശേഷവും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. വിദ്യാർത്ഥികളുടെ സുരക്ഷിതത്വത്തിനായി വെളിച്ചം, വൈദ്യുതി എന്നിവ പ്രിൻസിപ്പൽ ഉറപ്പാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.