കോട്ടയം. റബർ ബോർഡ് വേണ്ടെന്ന നീതി ആയോഗ് റിപ്പോർട്ട് കേന്ദ്രസർക്കാർ നടപ്പാക്കില്ലെന്നും എൽ.ഡി.എഫും യു.ഡി.എഫും കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും റബർ ബോർഡ് എക്‌സിക്യൂട്ടീവ് മെമ്പർ എൻ.ഹരി പറഞ്ഞു. മുഖ്യമന്ത്രി കോട്ടയത്ത് റബർ കർഷക സമരം നടത്താൻ രംഗത്തുവരുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീതി ആയോഗ് റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ലക്ഷ്യം. കൂടുതൽ റബർ അധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച് ഉപഭോഗം വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. കൊവിഡ് മൂലം ചൈന വിട്ടുനില്ക്കുന്നതാണ് വിലത്തകർച്ചയ്ക്ക് കാരണമെന്നും എൻ.ഹരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |