ഫുട് ബാൾ ഒരു (ആഗോള) മതമാണെന്ന് 1986 ൽ പ്രഖ്യാപിച്ചത് സാക്ഷാൽ മറഡോണയാണ്. അത് നേരാണെന്നതിന്റെ നേർസാക്ഷ്യമായിരുന്നു
ലോകം വീർപ്പടക്കി നോക്കിയിരുന്ന ഒരു മാസത്തെ ഫുട്‌ബോൾ മാമാങ്കം! ഏറെക്കുറെ അതിന് തുല്യമാണ് സിനിമയും. എല്ലാ മതങ്ങളും ലയിച്ചുചേരുന്ന 'ചലച്ചിത്രലോകം!' 'യൂണിവേഴ്സൽ റിലീജിയൺ'. ഡിസംബർ 20 ന് കേരളകൗമുദി എഡിറ്റോറിയൽ പേജിൽ വി.എസ് രാജേഷ് എഴുതിയ ' എന്നുവരും ഫെസ്റ്റിവൽ കോംപ്ലക്സ് ? എന്ന ലേഖനമാണ് ഈ പ്രതികരണത്തിന് ആസ്പദം. 2002 ൽ ഇഫി നടക്കേണ്ടിയിരുന്നത് ബംഗളൂരുവിലായിരുന്നു. സംസ്ഥാന സർക്കാരിന്റെ നിസഹകരണം മൂലം അത് മുടങ്ങി. അതോടെ കേന്ദ്ര സർക്കാർ ഒരു സ്ഥിരം ഫെസ്റ്റിവൽ വെന്യൂ എന്ന തീരുമാനത്തിലെത്തി. കൊൽക്കത്തയും കേരളവും പൂനെയും ഒക്കെ ശ്രമിച്ചു. മനോഹർ പരീഖർ എന്ന മിടുക്കൻ 100 ദിവസം കൊണ്ട് പടുത്തുയർത്തിയതാണ് ഇനോക്സ് കോംപ്ലക്സ് എന്ന പനാജിയിലെ ഐ.എഫ്.എഫ്.ഐ വെന്യൂ. ഇവിടെ ഇപ്പോൾ 25 വർഷമായി കേട്ടുകൊണ്ടിരുന്ന വായ്‌ത്താരിയും ഭാഗ്യവശാൽ അസ്തമിച്ചിരിക്കുന്നു. ശരിയാണ് ഐ.എഫ്.എഫ്.കെ. യൗവനത്തിന്റെ ആഘോഷമാണ്. സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. പക്ഷേ സിനിമ അതിനുള്ള ഉപാധി മാത്രം. ഫെസ്റ്റിവൽ തലേന്ന് മീഡിയ പാസ് വാങ്ങാനെത്തുമ്പോൾ കാണുന്ന നീണ്ട ക്യൂ ഒരു കാര്യം ഉറപ്പാക്കും. ഇത് നമുക്കുള്ളതല്ല. ഇപ്പോൾ ആവർത്തിക്കുന്നു: അല്ലേയല്ല. 2014 ൽ മേള കഴിഞ്ഞപ്പോൾ ഞാനും ഒരു ലേഖനമെഴുതി...ഒരു 'കിം കി ഡുക്' കൊണ്ടൊന്നും ഒരു മേള വിജയിക്കില്ല. പിന്നെ രണ്ടുമാസം തുടർച്ചയായി പ്രതികരണങ്ങളുണ്ടായി. 13 കൊല്ലങ്ങൾക്ക് ശേഷം, artistic director മാറി.... ഇപ്പോൾ 'ഗോൾഡൺ ഡോഗ് ' എന്ന പ്രയോഗം വായിച്ചപ്പോൾ പാവം കിം കി ഡുക്കിനെ ഓർത്തുപോയി. ക്ഷമിക്കണം എന്തെങ്കിലും ഒക്കെ സംഭവിക്കും എന്നൊന്നും
ഞാൻ സൂചിപ്പിക്കുന്നില്ല.
ജോർജ്ജ് മാത്യു
തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |