ചെറുവത്തൂർ: ഫുട്ബാൾ കളിക്കളത്തിൽ മിന്നും താരമാണെങ്കിലും ഒരു ബൂട്ട് എന്നത് കൈതക്കാട് എ.യു.പി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന മാവിലകടപ്പുറം സ്വദേശിയായ മുഹമ്മദ് റുമീസ് അലിയെ സംബന്ധിച്ച് കിട്ടാക്കനിയായിരുന്നു. എന്നാൽ ലോകകപ്പ് പ്രവചന മത്സരത്തിൽ വിജയിച്ച് റുമീസ് അലിയുടെ ആഗ്രഹം സഫലമായതോടെ, ഗോൾഡൻ ബൂട്ട് ലഭിച്ച സന്തോഷവും. കൈതക്കാട് എ.യു.പി സ്കൂളായിരുന്നു പ്രവചന മത്സരം സംഘടിപ്പിച്ചത്.
സ്കൂൾ മത്സരങ്ങളിലും നാട്ടിൻപുറങ്ങളിലെ ചെറിയ ടൂർണ്ണമെന്റുകളിലും ബൂട്ടില്ലെങ്കിലും മുഹമ്മദ് റുമീസ് അലി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ക്വാർട്ടർ ഫൈനൽ മുതൽ എല്ലാദിവസവും വിജയിക്കുന്ന ടീമുകൾ, സെമി ഫൈനലിലും ഫൈനലിലും എത്തുന്ന ടീമുകൾ, ലോക ചാമ്പ്യന്മാർ എന്നിങ്ങനെയായിരുന്നു പ്രവചിച്ചത്.
കൈതക്കാട് എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റിക്കുവേണ്ടി പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം തട്ടാനിച്ചേരി സമ്മാനമായ ബൂട്ട് കൈമാറി. സ്കൂൾ മാനേജർ ടി.കെ ഫൈസൽ, സ്കൂൾ പ്രധാന അദ്ധ്യാപിക എ.വി അനിത, മദർ പി.ടി.എ പ്രസിഡന്റ് എ.എം സംഷീറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |