ടൊറന്റോ : കാനഡയിലെ ഹഡ്സൺ ഉൾക്കടലിന്റെ പടിഞ്ഞാറൻ മേഖലകളിൽ ജീവിക്കുന്ന ധ്രുവക്കരടികളുടെ എണ്ണത്തിൽ അഞ്ച് വർഷത്തിനിടെയുണ്ടായത് 27 ശതമാനം കുറവെന്ന് റിപ്പോർട്ട്. കനേഡിയൻ സർക്കാർ നടത്തിയ സർവേയുടെ ഫലമാണിത്. 2016ൽ ഇവിടെ 842 ധ്രുവക്കരടികൾ ജീവിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് 618 ആയി കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണ് ധ്രുവക്കരടികൾ അപ്രത്യക്ഷമാകാൻ കാരണമെന്ന് കരുതുന്നു. 1980കളിൽ മേഖലയിലെ ധ്രുവക്കരടികളുടെ എണ്ണം 1,200ഓളമായിരുന്നു. നിലവിൽ ആർട്ടിക് മേഖലയിൽ താപനില ഉയരുകയാണ്. സീലുകൾ അടക്കമുള്ള ഇരകളെ വേട്ടയാടാൻ ധ്രുവക്കരടികളെ സഹായിക്കുന്ന കടലിലെ മഞ്ഞ് പാളികൾ വേഗത്തിൽ ഉരുകുന്നു. സീലുകളുടെ എണ്ണത്തിലുണ്ടായ കുറവും ധ്രുവക്കരടികളെ പ്രതികൂലമായി ബാധിച്ചു. ഹഡ്സൺ ഉൾക്കടലിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള കുടിയേറ്റവും ധ്രുവക്കരടികളുടെ എണ്ണം കുറയാൻ കാരണമാകുന്നെന്ന് കരുതുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവികളിലൊന്നാണ് ധ്രുവക്കരടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |