തിരുവനന്തപുരം: വിദ്യാർത്ഥി രാഷ്ട്രീയത്തിലും യുവജന പ്രസ്ഥാനത്തിലും ഒതുക്കപ്പെട്ടുപോയെങ്കിലും ഒടുവിൽ ലഭിച്ച കെ.പി.സി.സി ട്രഷറർ സ്ഥാനത്തോട് നൂറു ശതമാനം നീതി പുലർത്തിയ വ്യക്തിത്വമായിരുന്നു വി. പ്രതാപചന്ദ്രന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുസ്മരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്‍മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈകിയെത്തിയ അംഗീകാരമാണെങ്കിലും അദ്ദേഹം അതിനായി ആരോടും പരിഭവിച്ചിരുന്നില്ല. മികച്ച പത്രപ്രവർത്തകനായി പേരെടുത്ത പ്രതാപചന്ദ്രനെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ കോൺഗ്രസിന് സാധിക്കാതെപോയെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജി.എസ്. ബാബു, ടി.ശരത് ചന്ദ്രപ്രസാദ്, വർക്കല കഹാർ, എം.എ.വാഹിദ്, അഡ്വ.ജി.സുബോധൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |