പത്തനംതിട്ട: പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധയുടെ അലംഭാവവും തെറ്റായ രോഗ നിർണയവും മൂലം തന്റെ മകൾക്ക് രോഗം മൂർച്ഛിച്ചതായി വയ്യാറ്റുപുഴ കണ്ണങ്കര സൂരജ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തുടർന്ന് നിർബന്ധിച്ചു ഡിസ്ചാർജ് വാങ്ങി മകളെ തിരുവല്ലയിലെ സ്വാകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, പത്തനംതിട്ട പൊലീസ് എസ്.എച്ച്. ഒ, ആശുപത്രി മാനേജ്‍മെന്റ് എന്നിവർക്ക് പരാതി നൽകി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |