മെൽബൺ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയ 575/8 എന്ന കൂറ്റൻ സ്കോറിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്തു. ആദ്യ ഇന്നിംഗ്സിൽ 189 റൺസിന് ആൾഒൗട്ടായിരുന്ന ദക്ഷിണാഫ്രിക്ക തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങി മൂന്നാം ദിനം കളിനിറുത്തുമ്പോൾ 15/1 എന്ന നിലയിലാണ്.
ഇന്നലെ 386/3 എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച ഓസീസിനായി അലക്സ് കാരേ കന്നി ടെസ്റ്റ് സെഞ്ച്വറിയും (111),ട്രാവിസ് ഹെഡ് (51) അർദ്ധസെഞ്ച്വറിയും നേടി. പരിക്കേറ്റ് മടങ്ങിയിരുന്ന ഡേവിഡ് വാർണർ ബാറ്റിംഗിനെത്തിയെങ്കിലും 200 റൺസിൽതന്നെ നോർക്യേയുടെ പന്തിൽ ബൗൾഡായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നോർക്യേ മൂന്ന് വിക്കറ്റും റബാദ രണ്ട് വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ക്യാപ്ടൻ ഡീൻ എൽഗാറിന്റെ (0) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. 371റൺസിന്റെ വമ്പൻ ലീഡാണ് ഇപ്പോൾ ഓസീസിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |