കണ്ണൂർ :അരിയിൽ ഷുക്കൂർ കേസിൽ അഡ്വ.ടി.പി.ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ കോൺഗ്രസിലും മുസ്ലിംലീഗിലും വലിയ അങ്കലാപ്പുണ്ടാക്കിയിരിക്കുകയാണെന്ന് സി.പി. എം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജൻ പറഞ്ഞു.2012ൽ നടന്ന സംഭവത്തിൽ സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നുവെന്ന് പാർട്ടി അന്നേ വ്യക്തമാക്കിയതാണ്. കേസിന്റെ മറവിൽ പ്രാകൃത പീഡന മുറകളാണ് നടന്നത്. അത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് കേസിൽ ഗവൺമെന്റ് പ്ലീഡറോ, സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോ അല്ലാത്ത അഭിഭാഷകന്റെ വെളിപ്പെടുത്തൽ.ഇയാൾ കേവലം അഭിഭാഷകൻ മാത്രമല്ല, യു.ഡി.എഫ് ഘടക കക്ഷി നേതാവ് കൂടിയാണ്. 302–ാം വകുപ്പ് പ്രകാരം നിരപരാധികളുടെ പേരിൽ കേസ്സെടുക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടതെന്നാണ് യു.ഡി.എഫ് നേതാവായ അഭിഭാഷകന്റെ വെളിപ്പെടുത്തൽ. അത് നിസ്സാരമല്ല. കള്ള തെളിവുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ്.- ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |