സാവോ പോളോ: ഒരു തലമുറയുടെ കാൽപ്പന്തുകളിയുടെ രാജാവായിരുന്ന ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു, അർബുദ ബാധിതനായി ദീർഘ നാളായി ചികിത്സയിലായിരുന്നു. സാവോപോളയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എഡ്സൺ അരാന്റസ് ദോ നസിമെന്റോ എന്നായിരുന്നു പെലെയുടെ മുഴുവൻ പുേര്, ബ്രസീലിന് വേണ്ടി മൂന്ന് ലോകകപ്പ് നേടിയ താരമായിരുന്നു പെലെ. 1958, 1962, 1970 ലോകകപ്പ് നേടിയ ബ്രസീൽ ടീമിലാണ് പെലെ അംഗമായിരുന്നത്.
അർബൂദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടിയതിന് പിന്നാലെ ഡിസംബർ 3നാണ് സാവോ പോളയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലേയ്ക്ക് പെലെയെ മാറ്റിയത്. പെലെയ്ക്ക് ശ്വാസകോശ സംബന്ധമായ അണുബാധയുള്ളതായും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു . താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അദ്ദേഹത്തിന്റെ മകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് . കഴിഞ്ഞ കുറച്ച് വർഷങ്ങളായി പെലെ അർബുദത്തിന് ചികിത്സ തേടി വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |