കൊല്ലം: ചിതറ കിഴക്കുംഭാഗം ചന്തയിൽ മീൻ വാങ്ങാൻ എത്തിയ ഓട്ടോ തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച സ്ഥലത്ത് ഇന്നലെ ഫോറൻസിക് സംഘം തെളിവെടുപ്പ് നടത്തി. ചിറവൂർ അമ്പലംമുക്ക് ലക്ഷ്മിവിലാസത്തിൽ ഹരീഷിനാണ്(46) വെട്ടേറ്റത്.
കഴിഞ്ഞദിവസം രാത്രി എട്ടോടെ കിഴക്കുംഭാഗം ചന്തയിലായിരുന്നു സംഭവം. മീൻ വാങ്ങാൻ എത്തിയ ഹരീഷും സുഹൃത്തായ കിഴക്കുംഭാഗം മണിമന്ദിരത്തിൽ വിനോദുമായി (47,കുട്ടൻ) വാക്ക് തർക്കവും പിടിവലിയും നടന്നു. ഓട്ടോയിൽ കയറി തിരികെ പോകാൻ തുടങ്ങിയ ഹരീഷിനെ വെട്ടുകത്തിയുമായി എത്തിയ വിനോദ് കൈയ്ക്കും കാലിലും വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഗുരുതര പരിക്കേറ്റ ഹരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി വിനോദിനെ നാട്ടുകാർ പിടികൂടി ചിതറ പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |