SignIn
Kerala Kaumudi Online
Friday, 29 March 2024 5.32 AM IST

കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ കാശ്മീരിൽ പാകിസ്ഥാന്റെ തന്ത്രങ്ങൾ പാളുന്നു, കഴിഞ്ഞവർഷം സൈന്യം വധിച്ചത് 172 കൊടും ഭീകരരെ

modi

ജമ്മു: മോദി സർക്കാർ അധികാരമേറ്റശേഷം കാശ്മീരിൽ സുരക്ഷാസേന നടപടികൾ കൂടുതൽ കർശനമാക്കിയതിന്റെ ഫലമായി ഭീകരപ്രവർത്തനത്തിന് കാര്യമായ കുറവുവരുത്താൻ കഴിഞ്ഞുവെന്ന് റിപ്പോർട്ട്. 2022 ൽ 172 ഭീകരരെയാണ് സൈന്യം വധിച്ചത്. ഇതിൽ കൊടുംഭീകരരും ഉൾപ്പെടും. 93 ഏറ്റുമുട്ടലുകളിലൂടെയാണ് ഇത്രയും ഭീകരരെ വധിച്ചത്. നിരവധിപേർ പിടിയിലാവുകയും ചെയ്തിട്ടുണ്ട്. ലഷ്കർ ഇ തൊയ്ബ ഭീകരരരാണ് (108) കൂടുതലും സൈന്യത്തിന്റെ തോക്കിനിരയായത്.

ഭീകരപ്രവർത്തനത്തിലേക്ക് കാശ്മീർ യുവാക്കളെ ആകർഷിക്കാനുള്ള പാകിസ്ഥാന്റെ നടപടികളും പഴയതുപോലെ വിജയിക്കുന്നില്ല. വളരെക്കുറച്ചുപേരെമാത്രമേ ഭീകര പ്രവർത്തനത്തിലേക്ക് എത്തിക്കാൻ അവർക്ക് കഴിയുന്നുള്ളൂ. ഇങ്ങനെ എത്തുന്നവരിൽ ബഹുഭൂരിപക്ഷവും അധികം വൈകാതെ തന്നെ സൈന്യത്തിന്റെ തോക്കിനിരയാവുകയും ചെയ്യും.

കേന്ദ്രസർക്കാരിന്റെ കർശനമായ നിലപാടുകളാണ് കാശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം. താഴ്‌വരയിലെ സാധാരണക്കാരുടെ ക്ഷേമം ഉപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തീവ്രവാദത്തിനെതിരായ സീറോ ടോളറൻസ് നയം കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. "സാധാരണക്കാരുടെ ക്ഷേമത്തിന് ഹാനികരമാകുന്ന ഭീകര-വിഘടനവാദ പ്രചാരണത്തെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഭീകര ആവാസവ്യവസ്ഥയെ തകർക്കേണ്ടതുണ്ട് " എന്നാണ് ഷാ പറഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KASHMIR, SECURITY FORCES, KILLD, 172 TERRORISTS, 92 ENCOUNTERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.