ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ച് ദുൽഖർ
ചലച്ചിത്ര കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ സുനിൽ ബാബുവിന്റെ അപ്രതീക്ഷിത വേർപാടിൽ വിതുമ്പി ചലച്ചിത്രലോകം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നൂറോളം ചിത്രങ്ങളിൽ കലാസംവിധായകനായി പ്രവർത്തിച്ചു. മൈസൂരു ആർട്സ് കോളേജിലെ പഠനശേഷം കലാസംവിധായകൻ സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സമ്മാനിച്ചു. ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്‌ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ളൂർ ഡെയ്‌സ് തുടങ്ങിയവയാണ് മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങൾ. ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി ,ലക്ഷ്യ, സ്പെഷ്യൽ ചൗബിസ് തുടങ്ങിയ ചിത്രങ്ങൾക്കും കലാസംവിധാനം നിർവഹിച്ചു. ഒരു ഇംഗ്ളീഷ് ചിത്രത്തിനു കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. വിജയ് ചിത്രം വാരിസ് ആണ് അവസാനം കലാസംവിധാനം നിർവഹിച്ച ചിത്രം. വാരിസ് റിലീസിന് ഒരുങ്ങവേയാണ് സുനിൽ ബാബു വിടപറയുന്നത്.സുനിൽ ബാബുവിനൊപ്പം
പ്രവർത്തിച്ച ദിനങ്ങൾ ഓർത്തെടുത്ത് ഹൃദയഭേദകമായ കുറിപ്പ് ദുൽഖർ സൽമാൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |