SignIn
Kerala Kaumudi Online
Thursday, 25 April 2024 1.48 PM IST

ചൈനയിലെ പ്രമുഖരുടെ മരണത്തിൽ ആശങ്ക

china

ബീജിംഗ് : ചൈനയിൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ സെലിബ്രിറ്റികൾക്കിടെയിൽ മരണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. നിലവിൽ കൊവി‌ഡ് അതിരൂക്ഷമായി തുടരുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണമോ മരണനിരക്കോ ചൈന പുറത്തുവിടുന്നില്ല.

സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തികളുടെ മരണ വാർത്ത പുറത്താകുന്നതോടെ ഇവർ കൊവിഡ് ബാധിച്ച് മരിച്ചതാണോ എന്ന സംശയം ബലപ്പെട്ടു. ഇവർ മരിച്ചത് എങ്ങനെയെന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല. അഭ്യൂഹങ്ങൾ ശരിയെങ്കിൽ ചൈനയിൽ സാധാരണ ജനങ്ങൾക്കിടെ ദിവസവും ആയിരക്കണക്കിന് പേർ മരിക്കുന്നുണ്ടാകാമെന്നാണ് വിലയിരുത്തൽ.

ജനകീയ പ്രക്ഷോഭങ്ങൾ ഉടലെടുത്ത പശ്ചാത്തലത്തിൽ ഡിസംബർ ആദ്യമാണ് ചൈന കർശന സീറോ - കൊവിഡ് നയം പിൻവലിച്ചത്. കണക്കുകൾ പുറത്തുവിടുന്നത് അവസാനിപ്പിച്ച ചൈനയുടെ നടപടിക്കെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു ( ഡബ്ല്യു.എച്ച്.ഒ ). കൊവിഡുമായി ബന്ധപ്പെട്ട ഘടകങ്ങൾ ചൈനീസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി സെൻസർ ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം.

 ചോദ്യചിഹ്നമായി മരണങ്ങൾ

( ചൈനയിൽ പ്രമുഖർക്കിടെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ ചിലത്. ഇവരിൽ ആരുടെയും മരണകാരണം വെളിപ്പെടുത്തിയിട്ടില്ല )

 ചു ലാൻ ലാൻ ( 40 ) - പ്രമുഖ ഓപ്പറ ഗായിക. മരണം ഡിസംബർ 18ന്

 ഗോംഗ് ജിൻറ്റാംഗ് ( 83 ) - നടൻ. ജനപ്രിയ ടി.വി സീരീസ് താരം. മരണം ജനുവരി 1ന്

 നീ ഷെൻ ( 84 ) - ചൈനീസ് സിനിമാ ചരിത്രത്തിൽ ഏറ്റവും മികച്ചതിൽ ഒന്നായ ' റെയ്സ് ദ റെഡ് ലാന്റേണി"ന്റെ തിരക്കഥാകൃത്ത്. ഡിസംബർ 22ന്

 ഹു ഫ്യൂമിംഗ് ( 87 ) - മുൻ മാദ്ധ്യമ പ്രവർത്തകൻ, നാൻജിയാംഗ് യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ. മരണം ജനുവരി 2ന്

-----------------------------

 ഡിസംബർ 21നും 26നും ഇടയിൽ രാജ്യത്ത് മരിച്ചത് - 16 ശാസ്ത്രജ്ഞർ

 ചൈനയിൽ വൃദ്ധർക്കിടെയിൽ മരണനിരക്ക് കുതിച്ചുയർന്നു

 ഡിസംബർ 1 മുതൽ ജനുവരി 6 വരെ വെറും 31 കൊവിഡ് മരണം മാത്രമെന്ന് ചൈന. ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങൾ ബാധിച്ച് മരിക്കുന്നവരെ മാത്രമേ കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളു. രാജ്യത്ത് ഇതുവരെയുള്ള ആകെ കൊവിഡ് മരണമാകട്ടെ 5,264 എന്ന് സർക്കാർ രേഖകൾ

-----------------------------

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.