കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനം. സംസ്ഥാന പ്രസിഡന്റിന്റെ സംഘടനാപരമായ വീഴ്ചകളിലാണ് വിമർശനമുയർന്നത്. യൂത്ത് കോൺഗ്രസ് സജീവമായ അവസ്ഥയിലും ഷാഫി പറമ്പിൽ രാഷ്ട്രീയം പറയാതെ ഫുട്ബാൾ കളിച്ച് നടക്കുന്നതായും നേതാവ് വെറും ഷോ മാത്രമാണെന്നുമായിരുന്നു വിമർശനം. ജനകീയ വിഷയത്തിൽ സംഘടനയ്ക്ക് നിലപാടില്ലെന്നും ഷാഫി പറമ്പിലും കെ ശബരിനാഥനുമടങ്ങുന്ന നേതൃത്വത്തിനെതിരെ വിമർശനമുയർന്നു.
ഐ ഗ്രൂപ്പും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ അനുകൂലികളുമാണ് ചർച്ചയിൽ ഷാഫിയ്ക്കെതിരെ വിമർശനമുന്നയിച്ചത്. കെപിസിസി അദ്ധ്യക്ഷൻ യൂത്ത് കോൺഗ്രസിന്റെ സംഘടനാ നടപടികളിൽ നേരിട്ട് ഇടപെടുന്നതായി ഷാഫി പറമ്പിലും ചർച്ചയിൽ പ്രത്യാരോപണമുന്നയിച്ചു. എന്നാൽ നിലവിലെ നേതൃത്വത്തിന്റെ പോരായ്മ മൂലമാണ് പാർട്ടി ഇടപെടലുണ്ടാകുന്നതെന്നായിരുന്നു സുധാകരൻ അനുകൂലികളുടെ മറുപടി.
ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെ അവഗണിച്ച് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നുസൂറിന്റെയും ബാലുവിന്റെയും സസ്പെൻഷൻ പിൻവലിക്കാത്തതും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി നൽകുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ പദവി ഒഴിയാൻ തയ്യാറാണെന്ന് ഷാഫി അറിയിച്ചു. ഇനി മുന്നോട്ട് പോകാനാകില്ലെന്ന് അദ്ദേഹം തുടർന്നു.രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ മാറിമറിച്ചിൽ യൂത്ത് കോൺഗ്രസിൽ പ്രകടനമാണെങ്കിലും ഗ്രൂപ്പ് സമവാക്യങ്ങൾക്കതീതമായി എ,ഐ ഗ്രൂപ്പിലുള്ലവരുടെ നിശിത വിർമശനമായിരുന്നു സംസ്ഥാന യോഗത്തിൽ പ്രകടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |