തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണത്തിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴി അറിയില്ലെന്നും ആത്മഹത്യയെന്ന നിഗമനത്തിലുളള മൊഴി പൊലീസിന് നൽകിയിട്ടില്ലെന്നും മുൻ ഫോറൻസിക് മേധാവി കെ.ശശികല. ആത്മഹത്യയെന്ന നിഗമനമുളള മൊഴിയല്ല മറിച്ച് കൊലപാതക സാദ്ധ്യതയുണ്ടെന്നാണ് ആദ്യ നിഗമനമെന്നും തന്റെ പേരിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ശശികല അറിയിച്ചു.
മ്യൂസിയം പൊലീസാണ് നയന സൂര്യന്റെ മരണത്തിൽ അന്വേഷണം നടത്തിയത്. നയനയുടെ പോസ്‌റ്ര്‌മോർട്ടം നടത്തിയ ഡോക്‌ടറാണ് കെ.ശശികല. ബെഡ്‌ഷീറ്റുപയോഗിച്ച് കഴുത്തിൽ കുരുക്കിയതോ രക്തത്തിൽ പഞ്ചസാരയുടെ അളവ് താഴ്‌ന്നതോ ആകാം മരണകാരണമെന്ന് ഡോക്‌ടർ പറഞ്ഞതായായാണ് പൊലീസ് രേഖപ്പെടുത്തിയ മൊഴിയിലുളളത്. എന്നാൽ ഇതാണ് ഇപ്പോൾ ഡോക്‌ടർ അറിയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന പുതിയ സംഘം ഡോക്‌ടറുടെ മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണത്തിൽ നയനയുടെ ബന്ധുക്കൾ തൃപ്‌തരാണ്. സത്യം കണ്ടെത്തിയില്ലെങ്കിൽ കേന്ദ്ര ഏജൻസിക്ക് വിടണമെ്നനാണ് ഇവർ ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |