തിരുവനന്തപുരം: കെ പി സി സി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാവുന്നു. ഇന്ന് ഭാരവാഹി യോഗവും നാളെ എക്‌സിക്യൂട്ടീവ് യോഗവുമാണ് ചേരുന്നത്. നിയമസഭയിലേയ്ക്ക് മത്സരിക്കാനുള്ള എം പിമാരുടെ താത്പര്യവും തരൂർ വിവാദവും യോഗത്തിൽ ചർച്ചയാവും. പുനഃസംഘടന വൈകുന്നതും യോഗത്തിൽ ചർച്ചയാവും. താഴെതട്ട് മുതലുള്ള പനഃസംഘടന വൈകുകയാണ്.
ബൂത്ത് തലം മുതലുള്ള പുനഃസംഘടന വേഗത്തിലാക്കാൻ തീരുമാനമുണ്ടാകും. കൂടാതെ കെ പി സി സി ട്രഷററുടെ മരണവും ബന്ധുക്കൾ ഇന്ദിര ഭവൻ കേന്ദ്രീകരിച്ച് പരാതി നൽകിയതും ചർച്ചയാവും. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എം പിമാരുടെ വിമുഖതയും യോഗത്തിൽ ചർച്ചയാവും. സിറ്റിംഗ് എം പിമാരിൽ പലരും നിയമസഭയിലേയ്ക്ക് മത്സരിച്ചേക്കുമെന്ന് ശശി തരൂർ എം പിയും വ്യക്തമാക്കിയിരുന്നു.
അതേസമയം, സ്ഥാനാർത്ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ ആര് എവിടെ മത്സരിക്കണമെന്നും മത്സരിപ്പിക്കണോയെന്നും തീരുമാനിക്കുന്നത് പാർട്ടിയാണ്. സ്വന്തം നിലയ്ക്ക് ആർക്കും തീരുമാനമെടുക്കാനാകില്ല. വിഷയത്തിൽ അഭിപ്രായമുള്ളവർ പാർട്ടിയെ അറിയിക്കണം. സ്ഥാനാർത്ഥിത്വം സംഘടനാപരമായി പാർട്ടിയെടുക്കേണ്ട തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല.പാർട്ടിയിൽ ചർച്ചചെയ്ത് പാർട്ടിയ്ക്ക് വിധേയരായാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |