തിരുവനന്തപുരം: സർക്കാർ ലഹരി വിരുദ്ധ കാമ്പയിൻ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പാർട്ടി നേതാക്കൾ ലഹരിക്കടത്ത് നടത്തുന്നതെന്നും സംസ്ഥാനത്ത് ലഹരി, ക്വട്ടേഷൻ സംഘങ്ങൾ പ്രവർത്തിക്കുന്നത് സർക്കാർ തണലിലാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. സി.പി.എമ്മിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളയാളാണ് നഗരസഭ കൗൺസിലറും ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഷാനവാസ്. ഇയാൾ ക്വട്ടേഷൻ ലഹരി മാഫിയകളുടെ തലവനാണ്.
മന്ത്രി സജി ചെറിയാന്റെ അടുത്ത ആളായ ഷാനവാസ് സ്വന്തം വാഹനത്തിൽ ലഹരിവസ്തുക്കൾ കടത്തിയിട്ടും മൂന്നു ദിവസം കഴിഞ്ഞ ശേഷമാണ് പേരിനെങ്കിലും ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായത്. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ഗുണ്ടാ,ലഹരി, ക്വട്ടേഷൻ മാഫിയാ സഹകരണത്തിനുമെതിരെ ഈ മാസം അവസാനം എല്ലാ മണ്ഡലങ്ങളിലും പദയാത്രകൾ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |