വയനാട്: കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തെ തുടർന്ന് തൊണ്ടർനാട് പഞ്ചായത്തിൽ നാളെ യു,ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. കടുവയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. മരിച്ചയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
മാനന്തവാടി പുതുശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലു (50) ആണ് മരിച്ചത്. സാലുവിന്റെ കൈയിലും കാലിലുമാണ് കടുവ കടിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേയേക്ക് മാറ്റവേ ഹൃദയാഘാതം വന്നാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കൃഷിയിടത്തിൽ വച്ചാണ് സാലുവിനെ കടുവ ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് വെള്ളാരംകുന്നിൽ കടുവ ഇറങ്ങിയത്. സംഭവത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |